Wednesday, April 16, 2008

സ്ത്രീകളും വിഷാദരോഗവും

മനസ്സ്‌ വിങ്ങിയ നിമിഷങ്ങള്‍ ഉള്ളിലുണ്ടാക്കുന്ന മുറിപ്പാടുകള്‍ അത്ര പെട്ടെന്ന്‌ മായിച്ച്‌ കളയാന്‍ പറ്റില്ല. ആ മുറിപ്പാടുകളില്‍ എന്നും ചോരമണമുണ്ടാകും.....ഇന്നു പത്രങ്ങളിലൂടെ വായിച്ചറിയുന്ന പലതും മനസാക്ഷി മരവിപ്പിക്കുന്ന വാര്‍ത്തകളാണ്‌. അതു കൊണ്ടു തന്നെ സ്ഥിരമായി പത്രം വായിക്കുന്ന ഒരാള്‍ക്ക്‌ പല വാര്‍ത്തകളും നിര്‍വികാരതയോടെ വായിയ്ക്കാന്‍ കഴിയും. എങ്കിലും ഈയിടെ കണ്ട ഒരു വാര്‍ത്ത..അതാണ്‌ ഈ ലേഖനത്തിനു പിന്നിലെ പ്രചോദനം.... അതുണ്ടാക്കിയ മുറിവിനിയും ഉണങ്ങാതെ ഉള്ളില്‍ ഒരു നീറ്റലായി കിടക്കുന്നു...

പതിവു പത്രവായനയ്ക്കിടയിലാണ്‌ ഒരു കൊച്ചു കുഞ്ഞിനെ എടുത്തുയര്‍ത്തുന്ന ആ ചിത്രം കണ്ണിലുടക്കിയത്‌...ഒറ്റ നോട്ടത്തില്‍ ഒരസ്വഭാവികതയും ആ ചിത്രത്തിലില്ല. ഒരച്ഛന്‍ വാത്സല്യപൂര്‍വം കുഞ്ഞിനെ എടുത്തുയര്‍ത്തുന്ന ചിത്രം..ഒന്നു കൂടി നോക്കിയപ്പോഴാണ്‌ അതു കൂടുതല്‍ വ്യക്തമായത്‌ കുഞ്ഞിനെ എടുത്തുയര്‍ത്തുന്ന കൈകള്‍ ഒരു പോലീസുകാരന്റേതാണ്‌ കുഞ്ഞിനെ ഉയര്‍ത്തുന്നതോ വെള്ളത്തില്‍ നിന്നും...അപകടമരണമെന്നൊര്‍ത്ത്‌ വിധിയെപ്പഴിക്കുമ്പോഴാണ്‌ അടിക്കുറിപ്പും കൂടെയുള്ള വാര്‍ത്തയും എന്നെ ഞെട്ടിച്ചു കളഞ്ഞത്‌...സ്വന്തം അമ്മ ആ പിഞ്ചു പൈതലിനെ വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതാണത്രേ...ആദ്യമെനിക്ക്‌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല....എങ്ങനെ ഒരമ്മയ്ക്കിതിന്നു കഴിയും? ഒരു ദുര്‍ബല നിമിഷത്തിലൊരു പക്ഷേ കുഞ്ഞിനെ വെള്ളത്തില്‍ താഴ്ത്തിയാലും ആ കുഞ്ഞിന്റെ പിടച്ചില്‍ എങ്ങനെ ആ അമ്മ കണ്ട്‌ നില്‍ക്കും... കഠിന ഹൃദയനായ ഒരു വാടകക്കൊലയാളിയ്ക്കു പോലും ഒരു പക്ഷേ മദ്യ ലഹരിയില്‍ മാത്രമേ ഇതു ചെയ്യാന്‍ കഴിയൂ എന്നു ഞാന്‍ വിശ്വസിക്കുന്നു....എന്തായലും ഒരമ്മയിതു ചെയ്യണമെങ്കിലവള്‍ തീര്‍ച്ചയായും നല്ല മനസികാവസ്ഥയില്‍ ആയിരിയ്ക്കില്ല...ഞാന്‍ മനസ്സിലുറച്ചു...അതേക്കുറിച്ച്‌ ഒന്നറിയാനായി പതിവു പോലെ ഇന്റെര്‍നെറ്റിനെ തന്നെ ശരണം പ്രാപിച്ചു ഞാന്‍ ... ലഭിച്ച പല വിവരങ്ങളും എനിക്കു പുതിയ അറിവുകളായിരുന്നു എന്നു മാത്രമല്ല പലരും വിശ്വസിക്കാന്‍ കൂടി മടിക്കുന്ന തരത്തിലുള്ളവയായിരുന്നു. കിട്ടിയ വിവരങ്ങളില്‍ നിന്നും വിഷാദരോഗത്തിനടിപ്പെട്ട ഒരമ്മ ഒരു പ്രത്യേക മാനസികാവസ്ഥയില്‍ ചെയ്തു പോയതാകാം ഇതെന്നു ഞാന്‍ ഊഹിക്കുന്നു... ഇതേക്കുറിച്ച്‌ ആധികാരികമായി പറയാന്‍ ഞാന്‍ ആളല്ലെങ്കിലും ഞാന്‍ അന്വേഷിച്ച്‌ മനസ്സിലാക്കിയ വസ്തുതകള്‍ നിങ്ങളോടൊപ്പം പങ്കുവെയ്ക്കണമെന്നു തോന്നി...ഒരു പക്ഷേ അതു നിങ്ങള്‍ക്കോ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കോ വന്നേക്കവുന്ന ഒരു വിപത്തില്‍ നിന്നും രക്ഷിച്ചെങ്കിലോ..... എനിക്കോ നിങ്ങള്‍ക്കോ ഒക്കെ പിടിപെടാവുന്ന ഒരു സാധാരണ രോഗം പോലെ തന്നെ ഒന്നാണ്‌ വിഷാദ രോഗവും എന്നതാണ്‌ സത്യം.... ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ആര്‍ക്കും ഇതു പിടിപെടാം...അറിയേണ്ടതതെന്തെന്നാല്‍ ശരീരത്തിന്റെ മറ്റേതു അവയവത്തെയോ വ്യവസ്ഥയെയോ ബാധിക്കുന്ന മറ്റൊരു രോഗം പോലെ ഒരു രോഗാവസ്ഥ തന്നെയാണ്‌ വിഷാദ രോഗവും. വിഷാദ രോഗം സ്ത്രീ പുരുഷ ഭേദമന്യേ കാണപ്പെടുന്നുവെങ്കിലും കണക്കുകള്‍ സൂചിപ്പിക്കുന്നത്‌ താരതമ്യേന സ്ത്രീകളില്‍ ഇതു കൂടുതലായി കണ്ടുവരുന്നതായാണ്‌. സമൂഹികവും ശരീരികവും മാനസികവും ജീവശാസ്ത്രപരവുമായ പല കാരണങ്ങള്‍‍ കൊണ്ടും സ്ത്രീകളിലെ രോഗ സാധ്യത പുരുഷന്‍മാരെ അപേക്ഷിച്ച്‌ ഇരട്ടിയോളമാണെന്നു ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ശ്രദ്ധേയകരമായ മറ്റൊരു വസ്തുത ഈ അനുപാതം വര്‍ഗ വംശ ഭേദമന്യേ ലൊകത്തെല്ലായിടത്തും എതാണ്ടൊരുപോലെ കാണപ്പെടുന്നു എന്നതാണ്‌. സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളും ഇതില്‍ മാറ്റം വരുത്തുന്നില്ല എന്ന്‌ ലോകാരോഗ്യ സംഘടനയുടെ പഠനം വ്യക്തമാക്കുന്നു.

ആദ്യം ഈ രോഗത്തിന്റെ മൂലകാരണങ്ങളായി വൈദ്യ ശാസ്ത്രം സംശയിക്കുന്ന കാര്യങ്ങളെന്തെന്ന്‌ നോക്കാം. സംശയാതീതമായി ഒന്നോ അതിലധികമോ പ്രത്യേക കാരണങ്ങള്‍ കൊണ്ടാണ്‌ ഈ രോഗമുണ്ടാകുന്നതെന്ന്‌ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഈ രംഗത്തെ ഗവേഷണങ്ങള്‍ പറയുന്നത്‌ താഴെപ്പറയുന്ന സാഹചര്യങ്ങള്‍ വിഷാദ രോഗത്തിലേക്ക്‌ നയിയ്ക്കാം എന്നാണ്‌.

1. ജീവശാസ്ത്രപരമായ കാരണങ്ങള്‍
ഒരു സ്ത്രീയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ ഒരു പ്രധാന കാരണമായി പറയപ്പെടുന്നു. ഇതിനു തെളിവായി പറയുന്നത്‌ പ്രായപൂര്‍ത്തിയാകുന്നതിനു മുന്നെ പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും വിഷാദ രോഗ സാധ്യത ഏതാണ്ട്‌ തുല്യമാണെങ്കിലും പ്രായപൂര്‍ത്തിയായതിനു ശേഷം ഈ സാധ്യത പെണ്‍കുട്ടികളില്‍ വര്‍ദ്ധിക്കുന്നു എന്നുള്ളതാണ്‌. ആര്‍ത്തവ വിരാമത്തിനു ശേഷവും രോഗസാധ്യത കുറയുന്നതായി ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആര്‍ത്തവം തുടങ്ങും മുന്നെയുള്ള നാളുകളിലും ആര്‍ത്തവ സമയത്തും സ്ത്രീകളിലെ മാനസിക വ്യതിയാനങ്ങള്‍ നിങ്ങളില്‍ പലര്‍ക്കും അറിവുണ്ടാകുമെന്ന്‌ കരുതുന്നു. മിക്ക സ്ത്രീകളിലും ഈ അവസ്ഥ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ മാറുമെങ്കിലും ചിലരിലെങ്കിലും ഇതു കൂടുതല്‍ നീണ്ട്‌ നില്‍ക്കുന്നു. മറ്റൊരു ഘട്ടം ഗര്‍ഭാവസ്ഥയും പ്രസവാനന്തര കാലയളവുമാണ്‌. ഇനിയുമൊന്ന്‌ ആര്‍ത്തവ വിരാമത്തിനു തൊട്ടു മുന്നെയുള്ള സമയം. ഇപ്പറഞ്ഞ സമയങ്ങളിലെല്ലാം തന്നെ സ്ത്രീകളില്‍ വളരെയധികം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ നടക്കുന്ന സമയമാണ്‌. അതുകൊണ്ട്‌ തന്നെ സ്ത്രീകളിലെ ജീവശാസ്ത്ര പരമായ കാരണങ്ങള്‍ വിഷാദ രോഗസാധ്യത കൂട്ടുന്നതായി വിശ്വസിക്കുന്നു.

2. സമൂഹികവും സാമ്പ്ത്തികവും സാംസ്കാരികവുമായ കാരണങ്ങള്‍
ആധുനിക സമൂഹത്തില്‍ സ്ത്രീയെ പുരുഷനു തുല്യമായി കണക്കാക്കപ്പെടുന്നു എന്നു പുറമേ പറഞ്ഞാലും ലോകത്തെല്ലായിടത്തും അസമത്വം ഇന്നും ചെറിയ തോതിലെങ്കിലും നിലനില്‍ക്കുന്നു എന്നു പറയാം. ജീവിതത്തിലെ ഏതാണ്ട്‌ എലാ മേഖലകളിലും വികസിത രാജ്യങ്ങളില്‍ പോലും സ്ത്രീകള്‍ ഈ വിവേചനത്തിനിരയാകുന്നു. ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ക്ക്‌ ജോലിയോടൊപ്പം കുടുംബ കാര്യങ്ങള്‍ പുരുഷനെ അപേക്ഷിച്ച്‌ കൂടുതല്‍ തലയിലേറ്റേണ്ടി വരുന്നു. വംശീയാധിക്ഷേപങ്ങള്‍ക്കും ലൈംഗിക ചൂഷണങ്ങള്‍ക്കും സ്ത്രീകളാണ്‌ പുരുഷന്‍മാരേക്കാള്‍ കൂടിതല്‍ ഇരയാകുന്നതും. ഇത്തരം ചുറ്റുപാടുകള്‍ സ്ത്രീകളിലെ രോഗസാധ്യത കൂട്ടുന്നതായി കരുതുന്നു.

ഇങ്ങനെ പലകാരണങ്ങളും ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നുവെങ്കിലും ഇത്തരം സാഹചര്യങ്ങളിലുള്ള പലസ്ത്രീകളിലും രോഗം കാണപ്പെടുന്നില്ല എന്നതാണു ശാസ്ത്ര ലോകത്തെ കുഴക്കുന്ന സത്യം. എന്നാല്‍ സ്പഷ്ടമായ മറ്റൊന്നുണ്ട്‌..... കാരണമെന്തു തന്നെയായാലും ചികിത്സ കൊണ്ട്‌ ഭേദമാക്കാന്‍ കഴിയുന്ന ഒന്നാണിത്‌. ഇവിടെ പ്രധാന കാര്യം രോഗം തിരിച്ചറിഞ്ഞ്‌ തക്ക സമയത്‌ ചികിത്സിക്കുക എന്നതാണ്‌. അതുകൊണ്ട്‌ തന്നെ ഈ രോഗ ലക്ഷണങ്ങള്‍ എന്തെന്ന്‌ നോക്കാം.

  • എപ്പോഴും വിഷമിച്ചിരിക്കല്‍, അനാവശ്യമായ ഉത്കണ്ഠ
  • ലൈംഗിക ബന്ധം ഉള്‍പ്പെടെ ഒന്നിലും താല്‍പര്യമില്ലായ്മ
  • പെട്ടെന്നു പ്രകോപിതയാകുന്നതും വെറുതെ കരയുന്നതും
  • എപ്പോഴും ഒരു തരം കുറ്റ ബോധം തോന്നല്‍, ഞാന്‍ ഒന്നിനും കൊള്ളാത്തവള്‍ എന്ന വിചാരം, നിസ്സഹായയാണെന്ന തോന്നല്‍, പ്രതീക്ഷകള്‍ നഷ്ടമായ അവസ്ഥ
  • അധികരിച്ച ഉറക്കം അല്ലെങ്കില്‍ തീരെ ക്കുറച്ച്‌ മാത്രം ഉറക്കം
  • വിശപ്പില്ലായ്മയും ശരീര ഭാരം കുറയലും അല്ലെങ്കില്‍ അധികമായ വിശപ്പും ഭാരം കൂടലും
  • ആകെക്കൂടി ഒരു ഉന്‍മേഷമില്ലായ്മ
  • മരണത്തെക്കുറിച്ചും ആത്മഹത്യയെക്കുറിച്ചുമുള്ള ചിന്തകള്‍, ചിലപ്പോള്‍ ആത്മഹത്യാ ശ്രമങ്ങള്‍
  • ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്ത ഒരവസ്ഥ, ഓര്‍മ്മക്കുറവ്‌
  • മരുന്നു കൊണ്ടൊ ചികിത്സ കൊണ്ടോ മാറാത്തതായ തലവേദനയോ, വയറുവേദനയോ, മറ്റേതെങ്കിലും ശരീരിക അസ്വസ്ഥ്യങ്ങളോ
വിശദമായ അപഗ്രഥനത്തിലൂടെ ഒരു ഡോക്ടര്‍ക്ക്‌ മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ കഴിയൂ എന്നിരുന്നാലും രണ്ട്‌ ആഴ്ചയില്‍ കൂടുതല്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നുവെങ്കിലും നേരത്തേ പറഞ്ഞന്‍ സാഹചര്യങ്ങളില്‍ ലക്ഷണങ്ങള്‍ ആവര്‍ത്തിച്ച്‌ കാണപ്പെടുന്നുവെങ്കിലും ചികിത്സ തേടാന്‍ മടിക്കരുത്‌.

ഭാരതത്തിലെ പ്രത്യേകിച്ച്‌ കേരളത്തിലെ ചുറ്റുപാടുകളില്‍ കാണുന്ന ഒരു പ്രധാന പ്രശ്നം ഈ രോഗം പലപ്പോഴും തിരിച്ചറിയപ്പെടുന്നില്ല എന്നതാണ്‌. ഇനി അഥവാ ഇത്തരം പ്രശ്നങ്ങള്‍ സ്വയമോ അല്ലെങ്കില്‍ വീട്ടുകാരോ മനസ്സിലാക്കിയാല്‍ തന്നെ മാനസിക രോഗിയെന്നു സമൂഹം മുദ്രകുത്തുമെന്ന ഭയത്താല്‍ അതു പുറത്ത്‌ പറയാനോ ചികിത്സ തേടാനോ മടിക്കുന്നു. അതുകൊണ്ട്‌ തന്നെ പലപ്പോഴും പല സ്ത്രീകളിലും രോഗം മൂര്‍ച്ഛിക്കുകയും അതു പല പ്രശ്നങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യും. മറ്റൊന്ന്‌ മകളുടെയോ സഹോദരിയുടെയോ ഭാര്യയുടെയോ അല്ലെങ്കില്‍ അമ്മയുടെയോ സ്വഭാവത്തില്‍ വന്ന മാറ്റം ശരിക്കു മനസ്സിലാക്കാതെ അതിണ്റ്റെ കാരണമറിയാതെ കുറ്റപ്പെടുത്തലുകളും വഴക്കുകളും പലപ്പോഴും ഒറ്റപ്പെടുത്തലുകളും സ്ത്രീ അനുഭവിക്കേണ്ടി വരുന്നു. ഇതു കൂടുതല്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്കും ഒരു പക്ഷേ ആത്മഹത്യയിലേക്കും വരെ നയിച്ചേക്കാം. രോഗ ചികിത്സയില്‍ പ്രധാന പങ്ക്‌ വഹിക്കേണ്ടതു രോഗിയും ഡോക്ടറും ആണെങ്കിലും ഇവിടെ രോഗിയെ സാധാരണ നിലയിലേക്കെത്തിക്കാന്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒരു സുപ്രധാന പങ്ക്‌ വഹിക്കന്‍ കഴിയും. സ്നേഹമസൃണമായ പെരുമാറ്റവും, ക്ഷമയോടും വിവേകത്തോടുമുള്ള പരിചരണവും ശരിയായ ചികിത്സയും അവശ്യ സമയത്ത്‌ ലഭിച്ചാല്‍ സാധാരണ നിലയിലേക്ക്‌ മടങ്ങി വരാന്‍ തീര്‍ച്ചയായും രോഗിക്ക്‌ കഴിയും. ഇനി രോഗ ചികിത്സയെക്കുറിച്ച്‌ നോക്കാം. ശരിയായ ശാരീരിക മാനസിക പരിചരണവും വൈദ്യ പരിചരണവും ആവശ്യമുള്ള ഒന്നണ്‌ വിഷാദരോഗം. സ്ഥിരമായി വ്യയാമം ചെയ്യുന്നത്‌ പല സ്ത്രീകളിലും രോഗം ഒഴിവാക്കാന്‍ സഹായിക്കുന്നതായി ക്കണുന്നു. യോഗയും ധ്യാനവും പോലെയുള്ള മാനസിക വ്യായാമങ്ങളും ഫലവത്താണെന്ന്‌ കണ്ടിട്ടുണ്ട്‌. ഇത്തരം ബുദ്ധിമുട്ടുകള്‍ ഉള്ളതായി തോന്നിയാല്‍ ആദ്യം നിങ്ങള്‍ ചെയ്യേണ്ടതു അടുപ്പമുള്ളവരുമായി ഇതെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുകയാണ്‌. തുടക്കത്തില്‍ തന്നെ സ്വന്തം പ്രശ്നങ്ങള്‍ മറ്റൊരാളുമായി പങ്കു വെയ്ക്കുന്നത്‌ വളരെയധികം പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഇനി നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കാര്‍ക്കെങ്കിലും ഇത്തരം പ്ര്‍ശ്നങ്ങള്‍ ഉണ്ടെന്ന്‌ തോന്നിയാല്‍ ക്ഷമയോടും സ്നേഹത്തോടും അവരോടിടപഴകുകയും പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും വേണം. കൂടുതല്‍ പ്രശ്നങ്ങളിലേക്ക്‌ എത്തിപ്പെടും മുന്നെ തന്നെ അവരെ ഇതേക്കുറിച്ച്‌ പറഞ്ഞു മനസ്സിലാക്കുകയും ആവശ്യമെന്ന്‌ തോന്നുന്ന പക്ഷം ശരിയായ ചികിത്സ ഉറപ്പു വരുത്തുകയും വേണം.
വിഷാദ രോഗം സ്ത്രീ പുരുഷ ഭേദമന്യേ കാണപ്പെടുന്നുവെങ്കിലും കണക്കുകള്‍ സൂചിപ്പിക്കുന്നത്‌ താരതമ്യേന സ്ത്രീകളില്‍ ഇതു കൂടുതലായി കണ്ടുവരുന്നതായാണ്‌. സമൂഹികവും ശരീരികവും മാനസികവും ജീവശാസ്ത്രപരവുമായ പല കാരണങ്ങല്‍ കൊണ്ടും ഷ്റ്റ്രീകളിലെ രോഗ സാധ്യത പുരുഷന്‍മാരെ അപേക്ഷിച്ച്‌ ഇരട്ടിയോളമാണെന്നു ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ശ്രദ്ധേയകരമായ മറ്റൊരു വസ്തുത ഈ അനുപാതം വര്‍ഗ വംശ ഭേദമന്യേ ലൊകത്തെല്ലായിടത്തും എതാണ്ടൊരുപോലെ കാണപ്പെടുന്നു എന്നതാണ്‌. സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളും ഇതില്‍ മാറ്റം വരുത്തുന്നില്ല എന്ന്‌ ലോകാരോഗ്യ സംഘടനയുടെ പഠനം വ്യക്തമാക്കുന്നു. ആദ്യം ഈ രോഗത്തിണ്റ്റെ മൂലകാരണങ്ങളായി വൈദ്യ ശാസ്ത്രം സംശയിക്കുന്ന കാര്യങ്ങളെന്തെന്ന്‌ നോക്കാം. സംശയാതീതമായി ഒന്നോ അതിലധികമോ പ്രത്യേക കാരണങ്ങള്‍ കൊണ്ടാണ്‍ ഈ രോഗമുണ്ടാകുന്നതെന്ന്‌ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഈ രംഗത്തെ ഗവേഷണങ്ങള്‍ പറയുന്നത്‌ താഴെപ്പറയുന്ന സാഹചര്യങ്ങള്‍ വിഷാദ രോഗതിലേക്ക്‌ നയിക്കാം എന്നാണ്‌. ൧. ജീവശാസ്ത്രപരമായ കാരണങ്ങള്‍ഒരു സ്ത്രീയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളില്‍ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ ഒരു പ്രധാന കാരണമായി പറയപ്പെടുന്നു. ഇതിനു തെളിവായി പറയുന്നത്‌ പ്രായപൂര്‍ത്തിയാകുന്നതിനു മുന്നെ പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും വിഷാദ രോഗ സാധ്യത ഏതാണ്ട്‌ തുല്യമാണെങ്കിലും പ്രായപൂര്‍ത്തിയായതിനു ശേഷം ഈ സാധ്യത പെണ്‍കുട്ടികളില്‍ വര്‍ദ്ധിക്കുന്നു എന്നുള്ളതാണ്‌. ആര്‍ത്തവ വിരാമത്തിനു ശേഷവും രോഗസാധ്യത കുറയുന്നതായി ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആര്‍ത്തവം തുടങ്ങും മുന്നെയുള്ള നാളുകളിലും ആര്‍ത്തവ സമയത്തും സ്ത്രീകളിലെ മാനസിക വ്യതിയാനഗള്‍ നിങ്ങളില്‍ പലര്‍ക്കും അറിവുണ്ടാകുമെന്ന്‌ കരുതുന്നു. മിക്ക സ്ത്രീകളിലും ഈ അവസ്ഥ ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ മാറുമെങ്കിലും ചിലരിലെങ്കിലും ഇതു കൂടുതല്‍ നീണ്ട്‌ നില്‍ക്കുന്നു. മറ്റൊരു ഘട്ടം ഗര്‍ഭാവസ്ഥയും പ്രസവാനന്തര കാലയളവുമാണ്‌. ഇനിയുമൊന്ന്‌ ആര്‍ത്തവ വിരാമത്തിനു തൊട്ടു മുന്നെയുള്ള സമയം. ഇപ്പറഞ്ഞ സമയങ്ങളിലെല്ലാം തന്നെ സ്ത്രീകളില്‍ വളരെയധികം ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ നടക്കുന്ന സമയമാണ്‌. അതുകൊണ്ട്‌ തന്നെ സ്ത്രീകളിലെ ജീവശാസ്ത്ര പരമായ കാരണങ്ങള്‍ വിഷാദ രോഗസാധ്യത കൂട്ടുന്നതായി വിശ്വസിക്കുന്നു. ൨. സമൂഹികവും സാമത്തികവും സാംസ്കാരികവുമായ കാരണങ്ങള്‍ആധുനിക സമൂഹത്തില്‍ സ്ത്രീയെ പുരുഷനു തുല്യമായി കണക്കാക്കപെടുന്നു എന്നു പുറമേ പറഞ്ഞാലും ലോകത്തെല്ലായിടത്തും അസമത്വം ഇന്നും ചെറിയ തോതിലെങ്കിലും നിലനില്‍ക്കുന്നു എന്നു പറയാം. ജീവിതത്തിലെ ഏതാണ്ട്‌ എലാ മേഘലകളിലും വികസിത രാജ്യങ്ങളില്‍ പോലും സ്ത്രീകള്‍ ഈ വിവേചനത്തിനിരയാകുന്നു. ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ക്ക്‌ ജോലിയോറ്റൊപ്പന്‍ കുടുംബ കാര്യങ്ങള്‍ പുരുഷനെ അപേക്ഷിച്ച്‌ കൂടുതല്‍ തലയിലേറ്റേണ്ടി വരുന്നു. വംശീയാധിക്ഷേപങ്ങള്‍ക്കും ലൈംഗിക ചൂഷണങ്ങള്‍ക്കും സ്ത്രീകളാണ്‌ പുരുഷന്‍മാരേക്കാള്‍ കൂടിതല്‍ ഇരയാകുന്നതും. ഇത്തരം ചുറ്റുപാടുകള്‍ സ്ത്രീകളിലെ രോഗസാധ്യത കൂട്ടുന്നതായി കരുതുന്നു. ഇങ്ങനെ പലകാരനങ്ങളും ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നുവെങ്കിലും ഇത്തരം സാഹചര്യങ്ങളിലുള്ള പലസ്ത്രീകളിലും രോഗം കാണപ്പെടുന്നില്ല എന്നതാണു ശാസ്ത്ര ലോകത്തെ കുഴക്കുന്ന സത്യം. എന്നാല്‍ സ്പഷ്ടമായ മറ്റൊന്നുണ്ട്‌..... കാരണമെന്തു തന്നെയായാലും ചികിത്സ കൊണ്ട്‌ ഭേദമാക്കാന്‍ കഴിയുന്ന ഒന്നാണിത്‌. ഇവിടെ പ്രധാന കാര്യം രൊഗ്ഗം തിരിച്ചറിഞ്ഞ്‌ തക്ക സമയത്‌ ചികിത്സിക്കുക എന്നതാണ്‌. അതുകൊണ്ട്‌ തന്നെ ഈ രോഗ ലക്ഷണങ്ങള്‍ എന്തെന്ന്‌ നോക്കാം. എപ്പോഴും വിഷമിച്ചിരിക്കല്‍, അനാവശ്യമായ ഉത്കണ്ഠ ലൈംഗിക ബന്ധം ഉള്‍പ്പെടെ ഒന്നിലും താല്‍പര്യമില്ലായ്മ പെട്ടെന്നു പ്രകോപിതയാകുന്നതും വെറുതെ കരയുന്നതും എപ്പൊഴും ഒരു തരം കുറ്റ ബോധം തോന്നല്‍, ഞാന്‍ ഒന്നിനും കൊള്ളാത്തവള്‍ എന്ന വിചാരം, നിസ്സഹായയാണെന്ന തോന്നല്‍, പ്രതീക്ഷകള്‍ നഷ്ടമായ അവസ്ഥ അധികരിച്ച ഉറക്കം അല്ലെങ്കില്‍ തീരെ ക്കുറച്ച്‌ മാത്രം ഉറക്കം വിശപ്പില്ലായ്മയും ശരീര ഭാരം കുറയലും അല്ലെങ്കില്‍ അധികമായ വിശപ്പും ഭാരം കൂടലും ആകെക്കൂടി ഒരു ഉന്‍മേഷമില്ലായ്മ മറണത്തെക്കുറിച്ചും ആത്മഹത്യയെക്കുറിച്ചുമുള്ള ചിന്തകള്‍, ചിലപ്പോള്‍ ആത്മഹത്യാ ശ്രമങ്ങള്‍ ഒന്നിലും ശ്രദ്ധിക്കാന്‍ കഴിയാത്ത ഒരവസ്ഥ, ഓര്‍മ്മക്കുറവ്‌ മരുന്നു കൊണ്ടൊ ചികിത്സ കൊണ്ടോ മാറാത്തതായ തലവേദനയോ, വയറുവേദനയോ, മറ്റേതെങ്കിലും ശരീരിക അസ്വസ്ഥ്യങ്ങളോ വിശദമായ അപഗ്രഥനത്തിലൂടെ ഒരു ഡോക്ടര്‍ക്ക്‌ മാത്രമേ രോഗം സ്ഥിരീകരിക്കാന്‍ കഴിയൂ എന്നിരുന്നാലും രണ്ട്‌ ആഴ്ചയില്‍ കൂടുതല്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങല്‍ കാണുന്നുവെങ്കില്‍ ചികിത്സ തേടാന്‍ മടിക്കരുത്‌. ഭാരതത്തിലെ പ്രത്യേകിച്ച്‌ കേരളത്തിലെ ചുറ്റുപാടുകളില്‍ കാണുന്ന ഒരു പ്രധാന പ്രശ്നം ഈ രോഗം പലപ്പൊഴും തിരിച്ചറിയപ്പെടുന്നില്ല എന്നതാണ്‌. ഇനി അഥവാ ഇത്തരം പ്രശ്നങ്ങള്‍ സ്വയമോ അല്ലെങ്കില്‍ വീട്ടുകാരോ മനസ്സിലാക്കിയാല്‍ തന്നെ മാനസിക രോഗിയെന്നു സമൂഹം മുദ്രകുത്തുമെന്ന ഭയത്താല്‍ അതു പുറത്ത്‌ പറയാനൊ ചികിത്സ തെടാനൊ മടിക്കുന്നു. അതുകൊണ്ട്‌ തന്നെ പലപ്പോഴും പല സ്ത്രീകളിലും രോഗം മൂര്‍ച്ഛിക്കുകയും അതു പല പ്രശ്നങ്ങള്‍ക്കും ഇടയാക്കുകയും ചെയ്യും. മറ്റൊന്ന്‌ മകളുടെയോ സഹോദരിയുടെയോ ഭാര്യയുടെയോ അല്ലെങ്കില്‍ അമ്മയുടെയോ സ്വഭാവത്തില്‍ വന്ന മാറ്റം ശരിക്കു മനസ്സിലാക്കാതെ അതിണ്റ്റെ കാരണമറിയാതെ കുറ്റപ്പെടുത്തലുകളും വഴക്കുകളും പലപ്പോഴും ഒറ്റപ്പെടുത്തലുകളും സ്ത്രീ അനുഭവിക്കേണ്ടി വരുന്നു. ഇതു കൂടുതല്‍ കൂടുതല്‍ പ്രശ്നങ്ങളിലെക്കും ഒരു പക്ഷേ ആത്മഹത്യയിലേക്കും വരെ നയിച്ചേക്കാം. രോഗ ചികിത്സയില്‍ പ്രധാന്‍ പങ്ക്‌ വഹിക്കേണ്ടതു രോഗിയും ഡോക്ടറും ആണെങ്കിലും ഇവിടെ രോഗിയെ സാധാരണ നിലയിലേക്കെത്തിക്കാന്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒരു സുപ്രധാന്‍ പങ്ക്‌ വഹിക്കന്‍ കഴിയും. സ്നേഹമസൃണമായ പെരുമാറ്റവും, ക്ഷമയൊടും വിവേകത്തോടുമുള്ള പരിചരണവും ശരിയായ ചികിത്സയും അവശ്യ സമയത്ത്‌ ലഭിച്ചാല്‍ സാധാരണ നിലയിലേക്ക്‌ മടങ്ങി വരാന്‍ തീര്‍ച്ചയായും രോഗിക്ക്‌ കഴിയും.

ഇനി രോഗ ചികിത്സയെക്കുറിച്ച്‌ നോക്കാം. ശരിയായ ശാരീരിക മാനസിക പരിചരണവും വൈദ്യ പരിചരണവും ആവശ്യമുള്ള ഒന്നാണ്‌ വിഷാദരോഗം. സ്ഥിരമായി വ്യയാമം ചെയ്യുന്നത്‌ പല സ്ത്രീകളിലും രോഗം ഒഴിവാക്കാന്‍ സഹായിക്കുന്നതായി ക്കണുന്നു. യോഗയും ധ്യാനവും പോലെയുള്ള മാനസിക വ്യായാമങ്ങളും ഫലവത്താണെന്ന്‌ കണ്ടിട്ട്ണ്ട്‌. ഇത്തരം ബുദ്ധിമുട്ടുകള്‍ ഉള്ളതായി തോന്നിയാല്‍ ആദ്യം നിങ്ങള്‍ ചെയ്യേതു അടുപ്പമുള്ളവരുമായി ഇതെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുകയാണ്‌. തുടക്കത്തില്‍ തന്നെ സ്വന്തം പ്രശ്നങ്ങള്‍ മറ്റൊരാളുമായി പങ്കു വെയ്ക്കുന്നത്‌ വളരെയധികം പ്രയോജനം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഇനിനിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കാര്‍ക്കെങ്കിലും ഇത്തരം പ്ര്‍ശ്നങ്ങള്‍ ഉന്നെ്‌ തോന്നിയാല്‍ ക്ഷമയോടും സ്നേഹത്തോടും അവരോടിടപഴകുകയും പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും വേണം. കൂടുതല്‍ പ്രശ്നങ്ങളിലേക്ക്‌ എത്തിപ്പെടും മുന്നെ തന്നെ അവരെ ഇതേക്കുറിച്ച്‌ പറഞ്ഞു മനസ്സിലാക്കുകയും ആവശ്യമെന്ന്‌ തോന്നുന്ന പക്ഷം ശരിയായ ചികിത്സ ഉറപ്പു വരുത്തുകയും വേണം.